2011 ഡിസംബർ 18, ഞായറാഴ്‌ച

ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവക്കണം..

ഒരു ഫെഡറല്‍ ജനാതിപത്യ രാജ്യത്തെ ഉത്തരവാദിത്വപെട്ട ഒരു ഭരാണിധികാരിയും നടത്താന്‍ പാടില്ലാത്തതരത്തിലുള്ള പരമാര്‍ശങ്ങലാണ് ചിദംബരം മുല്ലപെരിയാര്‍ വിഷയവുമായി ബന്ധപെട്ട് ഇന്ന് നടത്തിയത് .ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും സങ്കുചിത പ്രാദേശികവാദവുമാണ്.നാല്‍പതു ലക്ഷത്തോളം കേരളീയരുടെ ജീവന് ഭീക്ഷണിയാകുമെന്നു ഈ നാട് മുഴുവന്‍ ഭയക്കുന്ന ഒരു വിഷയത്തെ തന്‍റെ രാഷ്ട്രീയനിലനില്‍പ് മാത്രം മുന്നില്‍കണ്ട് ഒരു പ്രാദേശികവാദിയുടെ ഭാവത്തിലും സ്വരത്തിലും അവതരിപിച്ചത് അക്ഷന്തവ്യമായ തെറ്റാണ്.ഇതിലൂടെ അദ്ദേഹം സത്യപ്രതിജ്ഞ ലന്ഘനമാണ് നടത്തിയതെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.അതിനു അദ്ദേഹം തിരഞ്ഞെടുത്ത വേദിയാകട്ടെ ചെന്നയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സോണിയാഗാന്ധി ജന്മദിന ആഘോഷപരിപാടിയും.മാത്രമല്ല ഈ വിഷയത്തില്‍ ഈ പാര്‍ടിക്ക് വ്യക്തമായ ദേശിയ കാഴ്ചപാട് ഇതുവരെ ഉണ്ടാകാന്‍ കഴിഞ്ഞിട്ടില്ലയെന്നതും പ്രധിക്ഷേധര്‍ഗമാണ്.ഈ  സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കുകയോ പ്രധാനമന്ത്രി അദ്ധേഹത്തെ തല്‍സ്ഥാനത്തുനിന്നും പുറത്താകുകയോ വേണം.വീണ്ടു ഈ പദവിയില്‍ തുടരുവാനാണ് തീരുമാനമെങ്കില്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനതയും അന്ഗീഹരികാത്ത്ത ഒരു ഭരണാധികാരിയായിരിക്കും താങ്കള്‍.